സംസഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പടരുന്നതായി ആരോ​ഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സംസഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പടരുന്നതായി ആരോ​ഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കൻപോക്‌സ് കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. കേരളത്തിൽ ഈ വർഷം ഇതുവരെ മൂവായിരത്തിലധികം പേർക്ക് ചിക്കൻപോക്‌സ് വന്നതായാണു റിപ്പോർട്ട്. ചൂട് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ചിക്കന്പോക്സിനെതിരെ കൂടുതൽ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ചിക്കൻപോക്‌സ് പിടിപെടുന്നവർക്ക് പ്രത്യേക കാഷ്വൽ ലീവ് എടുക്കാൻ മുൻപ്‌ അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്തുകളഞ്ഞിരുന്നു. ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിനു രണ്ടാഴ്ചയോളം മുൻപ്‌ രോഗാണു ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടാകും. ആ തുടക്കകാലത്താണ് രോഗം പകരാൻ ഉള്ള സാധ്യത കൂടുതൽ. കൂടാതെ മലപ്പുറം ഉൾപ്പെടെ പല ജില്ലകളിലും ചിക്കൻപോക്‌സും മുണ്ടിനീരും റിപ്പോർട്ടു ചെയ്യുന്നുണ്ട്. എന്നാൽ അത്ര വ്യാപകമായ തോതിലല്ലെന്ന് മലപ്പുറം ഡി.എം.ഒ. ഡോ. ആർ. രേണുക വ്യക്തമാക്കി. പ്രമേഹമുള്ളവരും പ്രായംകൂടിയവരും ചിക്കൻപോക്‌സ് വന്നാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. നിർദ്ദേശം നൽകിയിട്ടുണ്ട്.