കളമശേരി ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കളമശേരി ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമെന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച ലിബിനയുടെ അമ്മയ്ക്കു അമ്പതുശതമാനത്തിനടുത്തും സഹോദരന് അറുപതുശതമാനത്തിനടുത്തും പൊള്ളലേറ്റിട്ടുണ്ടെന്നും രണ്ടുപേരും ആസ്റ്ററില്‍ വെന്റിലേറ്ററിലാണെന്നും മന്ത്രി വിശദീകരിച്ചു. പരുക്കേറ്റ ആളുകള്‍ മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 12 പേരാണ് ഐസിയുവിലുള്ളത്. രാജഗിരിയില്‍ പീഡിയാട്രിക് ഐസിയുവിലുള്ള കുട്ടിക്ക് 10 ശതമാനത്തില്‍ താഴെയാണു പൊള്ളല്‍. ഇന്നു വൈകുന്നേരത്തോടെ ഐസിയുവില്‍ നിന്നു മാറ്റും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.