ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് മെഡിക്കൽ ഗവേഷണത്തിനായി റേഡിയോ ആക്ടിവ് ഐസോടോപ്പുകൾ അടങ്ങിയ റൊട്ടി നൽകിയ സംഭവം അന്വേഷിക്കണമെന്ന് തായ്‌വോ ഒവാട്ടെമി

ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ഗവേഷണത്തിനായി റേഡിയോ ആക്ടിവ് ഐസോടോപ്പുകള്‍ അടങ്ങിയ റൊട്ടി നല്‍കിയ സംഭവം അന്വേഷിക്കണമെന്ന ആവശ്യവുമായി യുകെയിലെ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം തായ്വോ ഒവാട്ടെമി. പഠനത്തില്‍ ഉള്‍പ്പെടുത്തിയ സ്ത്രീകളെയും കുടുംബങ്ങളെയും കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് അവര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ദക്ഷിണേഷ്യക്കാരിലെ ഇരുമ്പിന്റെ അഭാവത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി 1969 ലാണ് ഇരുമ്പിന്റെ അപര്യാപ്തത നേരിടാന്‍ 21 ഇന്ത്യന്‍ വംശജര്‍ക്ക് ഇത്തരം റൊട്ടി നല്‍കിയത്. പരീക്ഷണത്തിനായി തിരഞ്ഞെടുത്തവര്‍ക്ക് റേഡിയോ ആക്ടിവ് ഐസോടോപ്പായ ‘അയണ്‍-59’ അടങ്ങിയ ബ്രെഡാണ് നല്‍കിയത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഇത്തരമൊരു പരീക്ഷണത്തിന് അനുമതി നല്‍കിയതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഒവാട്ടെമി പറഞ്ഞു.

LEAVE A REPLY