പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേരള സര്‍വകലാശാല രജിസ്ട്രാർ; കേരള സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേരള സര്‍വകലാശാല രജിസ്ട്രാർ അവധി അപേക്ഷ വാങ്ങിയതായി പരാതി. സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം ആരംഭിച്ചു. സ്ത്രീവിരുദ്ധ നിലപാടും സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും ഉണ്ടായി എന്നാണ് പരാതി. സംഭവത്തിൽ രജിസ്ട്രാറോട് വി.സി അടിയന്തര റിപ്പോര്‍ട്ട് തേടി. മൂന്ന് വനിതാ ജീവനക്കാരെ അന്വേഷണ കമ്മീഷനായി നിയോഗിക്കാനും വിസി നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രസവ അവധിക്കായി അപേക്ഷ നല്‍കിയ ജീവനക്കാരിയെ നേരിട്ടുകണ്ടോ ഫോണിലോ വിവരങ്ങള്‍ ശേഖരിച്ച് മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികൾ സ്വീകരിക്കും. ജീവനക്കാരിയെ വിളിച്ചു വരുത്തിയ ഡെപ്യൂട്ടി രജിസ്ട്രാറുടെ മൊഴിയും രേഖപ്പെടുത്തും. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു .

LEAVE A REPLY