ഇനി ഒരു ദേവനന്ദയ്ക്കും ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ജിബിയെ മാതൃകയാക്കാം

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ഏഴ് വയസ്സുകാരി ദേവനന്ദ ഇനി തിരിച്ചുവരില്ല. മുങ്ങല്‍ വിദമഗ്ധര്‍ ദേവനന്ദയുടെ മൃതദേഹം സമീപത്തെ ആറ്റില്‍നിന്നും കണ്ടെത്തി. കുട്ടിയുടേത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക നിഗമനം.

കുട്ടികള്‍ക്ക് ജലാശയങ്ങളില്‍ ജീവന്‍ നഷ്ടമാകുന്ന സംഭവം കേരളത്തില്‍ ഇത് ആദ്യമല്ല. കേരളത്തിന്റെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ പാഠ്യപദ്ധതിയില്‍ നീന്തല്‍ ഒരു വിഷയമായി ഉള്‍പ്പെടുത്തി കൃത്യമായ പരിശീലനം നല്‍കേണ്ട കാലം അതിക്രമിച്ചുവെന്നാണ് സമകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഈ കാലഘട്ടത്തിലാണ് പെരുമ്പാവൂര്‍ സ്വദേശി ജിബി വ്യത്യസ്തനാകുന്നത്. കുത്തിയൊഴുകുന്ന കനാലിനെ കീറിമുറിച്ച് മൂന്നരവയസ്സുള്ള തന്റെയും സഹോദരിയുടെയും കുട്ടികള്‍ നീന്തിക്കുളിക്കുമ്പോള്‍ ജിബിക്ക് അഭിമാനിക്കാം. ഇനി ഒരു ദേവനന്ദയ്ക്കും ജീവന്‍ നഷ്ടമാകാതിരിക്കാന്‍ നമുക്ക് ജിബിയെ മാതൃകയാക്കാം.