‘വെടിവയ്പ്പ് നിര്‍ത്തൂ…ഞങ്ങള്‍ക്ക് ഒരു മൃതദേഹം സംസ്‌കരിക്കാനുണ്ട്; പാകിസ്ഥാനോട് മുസ്ലീംപള്ളി

ജമ്മുകശ്മീര്‍ : ‘വെടിവയ്പ്പ് നിര്‍ത്തൂ…ഞങ്ങള്‍ക്ക് ഒരു മൃതദേഹം സംസ്‌കരിക്കാനുണ്ട്. കശ്മീരിലെ ഒരു മുസ്ലീംപള്ളിയിലെ ഉച്ചഭാഷിണിയിലൂടെ കഴിഞ്ഞ ദിവസം കേട്ട ഒരു അഭ്യര്‍ത്ഥനയായിരുന്നു ഇത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒരു ബാലന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ വന്നതോടെയാണ് മുസ്ലീംപള്ളി ഇത്തരമൊരു നിലപാടില്‍ എത്തിച്ചേര്‍ന്നത്.

‘നിങ്ങള്‍ വെടിവെപ്പില്‍ ഒരാളെ കൊന്നു. ഞങ്ങള്‍ക്ക് അയാളുടെ അന്ത്യകര്‍മം നടത്തണം. അതിനായി വെടിവെപ്പ് അവസാനിപ്പിക്കുക’ എന്നതായിരുന്നു അഭ്യര്‍ത്ഥന.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള നൂര്‍കോട്ട് ഗ്രാമത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തമെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആഗ്രഹം. എന്നാല്‍, തുടര്‍ച്ചയായ വെടിവെപ്പിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ വന്നതോടെയാണ് മുസ്ലീംപള്ളിയില്‍ ഇത്തരമൊരു വഴി സ്വീകരിച്ചത്.