പഞ്ചാബില്‍ 8 വയസുകാരനെ കൊന്നുതിന്ന 16 വയസുകാരന്‍ അറസ്റ്റില്‍

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ എട്ടു വയസുകാരനെ കൊന്ന് മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്ത 16 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദിപു(8) എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. മൃതശരീരം കഷ്ണങ്ങളായി നുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരനായ പ്രതി അറസ്റ്റിലായത്.

പട്ടം പറത്താനെന്ന് പറഞ്ഞാണ് ദിപുവിനെ പ്രതി കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയും ബാലന്റെ ഹൃദയം മുറിച്ച് പുറത്തെടുത്ത പ്രതി സമപത്തെ സ്‌കൂളില്‍ കുഴിച്ചിടുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്.

സ്‌കൂളില്‍ പോകാന്‍ ഇഷ്ടപ്പെടാത്ത പ്രതി, സ്‌കൂള്‍ പൂട്ടിക്കാനാണ് ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്തതെന്ന് പോലീസിന് മൊഴിനല്‍ക്കി. പ്രതിക്ക് മാനസിക പ്രശ്‌നമുള്ളതായും, മാസം പച്ചയ്ക്ക് കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതായും പോലീസ് പറയുന്നു.