അഭിനയം വില്ലനാകുന്നു; മീരാ ജാസ്മിനും വിവാഹമോചനത്തിലേയ്ക്ക്

വിവാഹശേഷമുളള അഭിനയം നടിമാരുടെ വിവാഹ ജീവിതം തകര്‍ക്കുന്ന കാഴ്ചയാണ് അടുത്തിടെയായി താര വിവാഹങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഉയര്‍ന്നുകേട്ട ലിസി-പ്രിയദര്‍ശന്‍, ദിലീപ്-മഞ്ജു, കാവ്യ-നിശാല്‍ ബന്ധങ്ങളിലെല്ലാം വില്ലനായത് അഭിനയമായിരുന്നു.

ആ നിരയിലേയ്ക്ക് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് നടി മീരാ ജാസ്മിന്റെ പേരാണത്രേ. ഒരു പ്രമുഖ ഓണ്‍ലൈനാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2014 ഫെബ്രുവരി 12 ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വെച്ചാണ് മീര ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസും വിവാഹിതരായത്. ഏറെ വിവാദം സൃഷ്ടിച്ചൊരു താരവിവാഹമായിരുന്നു മീരാ ജാസ്മിന്റേത്.തുടക്കത്തില്‍ യാതൊരുവിധ താളപ്പിഴകളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ല. ഇരുവരും തമ്മില്‍ സംസാരം പോലുമില്ലത്രേ ഇപ്പോള്‍.

മീരയും അനിലും തമ്മിലുള്ള വിവാഹം മുടക്കുമെന്ന് അനിലിന്റെ ബാംഗ്ലൂരിലുണ്ടായിരുന്ന വനിതാ സുഹൃത്ത് ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടിയെ അനില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തുടര്‍ന്നാണ് വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ മീരയും അനിലും ഹൈക്കോടതിയെ സമീപിച്ചു. അങ്ങനെയാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇതും ഇരുവര്‍ക്കും ഇടയില്‍ ഇപ്പോള്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.