ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയുടെ പേര് ഉപയോഗിക്കുന്നതിന് നിരോധനം

    സാന്റിയാഗോ: രാജ്യത്തെ സ്മാരകങ്ങള്‍ക്കും റോഡുകള്‍ക്കും അന്തരിച്ച മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുടെ പേര് നല്‍കുന്നത് ക്യൂബന്‍ ഭരണകൂടം നിരോധിക്കും. ഫിഡലിന് ആദരാഞ്ജലി അര്‍പ്പിക്കാനായി കിഴക്കന്‍ നഗരമായ സാന്റിയാഗോയില്‍ ഒത്തുചേര്‍ന്ന പൗരന്മാരെ അഭിസംബോധന ചെയ്യവെ നിലവിലെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    പേരു നല്‍കുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം
    പേരു നല്‍കുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം

    പേരു നല്‍കുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പൊതു നിരത്തുകള്‍ക്കും സ്മാരകങ്ങള്‍ക്കും തന്റെ പേര് നല്‍കുന്നതിനെ ജീവിച്ചിരുന്ന കാലത്ത് ഫിഡല്‍ കാസ്‌ട്രോ എതിര്‍ത്തിരുന്നതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ക്യൂബന്‍ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തില്‍ നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള നിയമം പാസാക്കും.

    മരണപ്പെട്ട വ്യക്തിയുടെ പേര് പൊതു സ്മാരകങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതു സംവിധാനങ്ങള്‍ എന്നിവക്ക് നല്‍കുന്നത് വ്യക്തി ആരാധനക്ക് കാരണമാകുമെന്നും ഇത് അനാവശ്യമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നുമായിരുന്നു ഫിഡല്‍ കാസ്‌ട്രോയുടെ നിലപാട്. ഇത് അപ്പാടെ പിന്തുടരാനാണ് ക്യൂബയുടെ തീരുമാനം. കഴിഞ്ഞ നവംബര്‍ 25 അന്തരിച്ച ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.