ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ചക്ക കച്ചവടത്തിലെ തര്‍ക്കമെന്ന് പോലീസ്

മരിയാപുരം: തിരുവനന്തപുരം പാറശാലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ചക്ക കച്ചവടത്തിലെ തര്‍ക്കമെന്ന് പോലീസ്. കൊലപാതകത്തിന് രാഷ്ട്രീയ സ്വഭാവമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കച്ചവടത്തിലെ തര്‍ക്കമാണ് കാരണമെന്ന് പോലീസ് കണ്ടെത്തിയത്.

മരിയാപുരം സ്വദേശി മനു, ഉദയകുളങ്ങര സ്വദേശി വിനു, അമരവിള സ്വദേശി അരുണ്‍, ഉഭയംകുളങ്ങര സ്വദേശി മനു, സനിത്, സുധീഷ് എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പോലീസ് നടത്തിയ തെരച്ചിലിനിടെ കത്തിരംകുളത്തിന് സമീപത്തെ കോഴിഫാമില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ രാഷ്ട്രീയ ബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും, എന്നാല്‍ ഇവര്‍ക്ക് ചില ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ അനില്‍കുമാറിനെ മര്യാപുരത്ത് റോഡരുകില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിത്.