മന്ത്രി ബാലന്‍ മനോരോഗത്തിന് അടിമയെന്ന് കെ. സുരേന്ദ്രന്‍

2946_pkg_imageതിരുവനന്തപുരം: നിയമസഭയില്‍ ആദിവാസികളെ അധിക്ഷേപിച്ചു സംസാരിച്ച മന്ത്രി എ.കെ ബാലനെതിരെ തുറന്നടിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. താനൊരു പട്ടികജാതിക്കാരനാണെന്ന് സമ്മതിക്കാന്‍ തയ്യാറാവാത്ത ഒരു തരം മനോരോഗമാണ് എ.കെ ബാലനെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്. ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ചില്ലെന്നാരോപിച്ച് കേരളത്തിലെ സാംസ്‌കാരിക നായകന്മാരെയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. പരമപുച്ഛത്തോടെയും തികച്ചും അവഹേളനപരമായും ആദിവാസികളേയും പട്ടികജാതിക്കാരെയും കുറിച്ച് നിയമസഭയില്‍ സംസാരിച്ച മന്ത്രി എ. കെ. ബാലന്റെ നടപടിക്കെതിരെ ഒരക്ഷരം പ്രതികരിക്കാത്ത കേരളത്തിലെ സാംസ്‌കാരിക നായകന്‍മാരെപ്പറ്റി എന്താണ് പറയേണ്ടത്? മിതമായ ഭാഷ ഉപയോഗിച്ചാല്‍പ്പോലും അതിരുവിട്ടുപോകും. ഇത്രയും ഷണ്ഡത്വം ബാധിച്ച ഒരു പൊതുസമൂഹം ലോകത്ത് വേറെ എവിടെയുമുണ്ടാവുമെന്നു തോന്നുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമവേല ചെയ്യുന്ന കൂലി എഴുത്തുകാര്‍. പിന്നെ ഇവരുടെയെക്കെ ഉള്ളില്‍ പഴയ ജാതിചിന്തയുടെ വിഴുപ്പ് ഇതുവരെ പോയിട്ടില്ലെന്നുവേണം കരുതാന്‍. ബാലനാണെങ്കില്‍ താനൊരു പട്ടികജാതിക്കാരനാണെന്ന് മനസ്സുകൊണ്ട് സമ്മതിക്കാന്‍ തയാറാവാത്ത ഒരുതരം മനോരോഗമാണുതാനും. പല പരിഷ്‌കാരികളായ പട്ടികജാതിനേതാക്കളും ഈ പ്രവണത കാണിക്കാറുണ്ട്. സാംസ്‌കാരിക നായകന്‍മാരെ കണ്ടാല്‍ കുളിക്കേണ്ട സ്ഥിതിയാണ് കേരളത്തില്‍.

LEAVE A REPLY