തിരുവനന്തപുരത് യുവാവിൻ്റെ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെ നീക്കം ചെയ്തതായി റിപ്പോർട്ട്

തിരുവനന്തപുരത് യുവാവിൻ്റെ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെ നീക്കം ചെയ്തതായി റിപ്പോർട്ട്. കൊട്ടാരക്കര ആശ്രയ സങ്കേതം സ്വദേശിയായ 42 കാരനായ രതീഷിന്റെ വിരലിലാണ് മോതിരങ്ങൾ കുടുങ്ങിയത്. സ്റ്റീൽ സ്പ്രിംഗും സ്റ്റീൽ റിംഗുമാണ് വർഷങ്ങളായി ഇയാൾ വിരലിൽ ഇട്ടിരുന്നത്. രതീഷിന് വണ്ണം വച്ചതോടെയാണ് മോതിരങ്ങൾ വിരലിൽ കുടുങ്ങിയത്. തൊലി വലിഞ്ഞ് മോതിരം കുടങ്ങിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ മോതിരം ഊരാൻ വിരൽ മുറിച്ച് മാറ്റേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഫയർഫോഴ്സിന്റെ സഹായം തേടിയത്. ഒന്നര മണിക്കൂറോളം പരിശ്രമിച്ച് ഫയർഫോഴ്സ് സംഘം വലയങ്ങളുള്ള സ്റ്റീൽ സ്പ്രിംഗ് മുറിച്ച് തൊലിയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റീൽ റിംഗും മുറിച്ച് മാറ്റി. രാജാജി നഗർ ഫയർഫോഴ്സ് യൂണിറ്റിൽ നിന്ന് ഷഹീർ, വിഷ്ണു നാരായണൻ, ജി.കെ. അനീഷ്, ശ്രീജിത്ത്, അഭിലാഷ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.