ഒരാഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക്ക് മനുഷ്യശരീരത്തിലെത്തുന്നതായി പഠന റിപ്പോർട്ട്

ഒരാഴ്ചയില്‍ അഞ്ചുഗ്രാം പ്ലാസ്റ്റിക്ക് മനുഷ്യശരീരത്തിലെത്തുന്നതായി പഠന റിപ്പോർട്ട്. വൃക്കയിലും ശ്വാസകോശത്തിലും മുതൽ മുലപ്പാലിൽവരെ സൂക്ഷ്മപ്ലാസ്റ്റിക്കുകളുടെ അംശം കണ്ടെത്തി. എന്നാൽ, ഇതിനെക്കൽ കൂടുതലാണ് തലച്ചോറിലെത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ്. കൂടാതെ തലച്ചോറിലെത്തുന്ന സൂക്ഷ്മപ്ലാസ്റ്റിക്കുകൾ ഡിമെൻഷ്യയെന്ന മറവിരോഗത്തിന് കാരണമാകുന്നതായാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 2016 മുതൽ 2024 വരെ 8 വർഷത്തിനിടെ മനുഷ്യതലച്ചോറിലെ പ്ലാസ്റ്റിക്കിന്റെ അളവ് 50 ശതമാനം കൂടിയിട്ടുണ്ടെന്നും നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കി. 2016 വരെ മരിച്ച 28 പേരുടെയും 2024-ൽ മരിച്ച 24 പേരുടെയും തലച്ചോറാണ് പഠനത്തിന് വിധേയമാക്കിയത്. ഇതിൽ മറവിരോഗമുണ്ടായിരുന്ന 12 പേരുടെ തലച്ചോറിൽ 10 ശതമാനം പ്ലാസ്റ്റിക് കൂടുതലായിരുന്നു. ശരാശരി 7 ഗ്രാം മൈക്രോപ്ലാസ്റ്റിക്കാണ് ഇവരിൽ നിന്ന് ഗവേഷകർ കണ്ടെടുത്തത്. ആൽബുക്കെർക്കിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്സിക്കോയിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രൊഫസർ മാത്യും ക്യാംപെന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.