മഹാരാഷ്ട്രയിലെ പുന്നെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

മഹാരാഷ്ട്രയിലെ പുന്നെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. 37കാരനായ യുവാവാണ് മരിച്ചത്. ഇദ്ദേഹം അപൂർവ നാഡീസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഇതോടെ ഈ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. 167 പേരാണ് ഈ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ഗില്ലിൻ-ബാരെ സിൻഡ്രോം ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് ഈ രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, കൈ കാൽ മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ആർക്കും എപ്പോള്‍ വേണമെങ്കിലും ഈ രോഗം ബാധികാം. എന്നാൽ കൂടുതലും മുതിർന്നവരെയാണ് ഈ രോഗം ബാധിക്കുന്നത്.