കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയിലായത് 134 താരങ്ങളെന്ന് റിപ്പോർട്ട്

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിയിലായത് 134 താരങ്ങളെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം മെഡൽ നേടിയവർ മുതൽ വളർന്നുവരുന്ന യുവ താരങ്ങൾ വരെ പട്ടികയിലുണ്ട്. 41 അത്‌ലറ്റിക്സ് താരങ്ങളും 8 മൈനർ കായിക താരങ്ങളും കഴിഞ്ഞ വർഷം പിടിക്കപ്പെട്ടവരിലുണ്ട്. സസ്‌പെൻഷൻ ലഭിച്ച 134പേരിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവടക്കം 2 മലയാളികളും പട്ടികയിലുണ്ട്. രണ്ട് പരാഒളിമ്പിക്സ് താരങ്ങളും പിടിക്കപ്പെട്ട കൂട്ടത്തിലുണ്ട്. അത്‌ലറ്റിക്സ് ഒഴിവാക്കിയാൽ വെയിറ്റ്ലിഫ്റ്റിങ്, പവർലിഫ്റ്റിങ്, ഗുസ്തി എന്നിവയിലാണ് കൂടുതൽ താരങ്ങൾക്ക് പിടിയിലായത്. വുശു, നീന്തൽ, ബോക്സിങ്, കിക്ക്ബോക്സിങ്, കബഡി, ബോഡി ബിൽഡിങ്,ഹാൻഡ്ബോൾ, ജൂടോ, സൈക്ലിങ്, ബാസ്കറ്റ്ബോൾ എന്നിവയിലുള്ള താരങ്ങളും പിടിയിലായവരുടെ പട്ടികയിലുണ്ട്. 6 മാസം മുതൽ 4 വർഷം വരെയാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.