പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍

പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. Zuranolone എന്നു പേരിട്ടിരിക്കുന്ന മരുന്ന് ടage Therapeutics, Biogen എന്നീ കമ്പനികള്‍ സംയുക്തമായാണ് വികസിപ്പിച്ചത്. ദിവസം ഒന്ന് വീതം 14 ദിവസത്തോളം കഴിക്കാവുന്ന വിധത്തിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. കടുത്ത പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് പ്രസ്തുത മരുന്ന് വളരെയധികം ഗുണം ചെയ്യുമെന്ന് എഫ്.ഡി.എയിലെ സെന്റര്‍ ഫോര്‍ ഡ്രഗ് ഇവാല്യുവേഷന്‍ ആന്റ് റിസര്‍ച്ചിലെ സൈക്യാട്രി വിഭാഗം ഡയറക്ടര്‍ പറഞ്ഞു. മരുന്നു കഴിച്ച് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞു വരുന്നതായാണ് 350 പേരെ ആസ്പദമാക്കി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായത്.