കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി മസ്തിഷ്ക മരണാനന്തര കരൾ മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി. കെ. സോട്ടോ വഴിയാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തെത്തുടർന്ന് കോട്ടയം സ്വദേശിയായ കൈലാസ് നാഥിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കൈലാസ് നാഥിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകുകയായിരുന്നു. കരളും, രണ്ട് കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിനാണ് ലഭിച്ചത്.