കോപ അമേരിക്കയിൽ പെറുവിനെതിരെ ബ്രസീലിന് എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയം.

സാവോപോളോയില്‍ ശനിയാഴ്ച പെറുവിനെതിരെ ബ്രസീലിന് എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയം. കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, എവര്‍ട്ടണ്‍ സോറസ്, ഡാനി ആല്‍വസ്, വില്ലിയന്‍ എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആദ്യ പകുതിയില്‍ ഗോളടിക്കാനാകാതെ വിഷമിച്ച ബ്രസീല്‍ ഈ നിരാശ മറികടന്ന് മൂന്നു ഗോളുകളാണ് ആദ്യ പകുതിയില്‍ നേടിയത്.
12-ാം മിനിറ്റില്‍ കോര്‍ണറിലൂടെ കസെമിറോയും പത്തൊമ്പതാം മിനിറ്റില്‍ ‘നോ ലുക്ക്’ ഗോളിലൂടെ ഫിര്‍മിനോയും 32ാം മിനുട്ടില്‍ കുടിഞ്ഞോയുമാണ് ഗോളുകള്‍ നേടിയത്. അടുത്ത പകുതിയില്‍ ആല്‍വേസും വില്ലിയനുമാണ് ഗോളുകളടിച്ച് പട്ടിക പൂര്‍ത്തിയാക്കിയത്.

മത്സരത്തില്‍ ബ്രസീലിന് ആകെ നിരാശപ്പെടാനുള്ളത് കസെമിറോയ്ക്ക് തുടര്‍ച്ചയായി രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടിയതാണ്. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരം അദ്ദേഹത്തിന് നഷ്ടമാകും

LEAVE A REPLY