മകളെയും 13കാരി അനന്തരവളെയും ബലാത്സംഗം ചെയ്തു, ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു, യുവാവിന് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ

സിംഗപൂര്‍: മകളെയും 13കാരി അനന്തരവളെയും ബലാത്സംഗം ചെയ്യുകയും ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ 27കാരനെ 25 വര്‍ഷവും ആറ് മാസവും കോടതി ശിക്ഷ വിധിച്ചു. സിംഗപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അതിക്രൂരന്‍ എന്നാണ് യുവാവിനെ അഭിഭാഷകന്‍ കോടതിയില്‍ വിശേഷിപ്പിച്ചത്. ഈ കൊടുംക്രൂരതക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. തടവ് ശിക്ഷക്ക് പുറമെ ചൂരല്‍ ഉപയോഗിച്ച് 24 അടിയും 6.3 ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

തൊഴില്‍ രഹിതനായ യുവാവ് പണത്തിനായാണ് ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചത്. യുവാവില്‍ നിന്ന് പരിപൂര്‍ണമായ സംരക്ഷണം ലഭിക്കേണ്ടിയിരുന്ന മൂന്നുപേരെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തതെന്നും ദയ അര്‍ഹിക്കുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഭാര്യയെ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തിനായി നിര്‍ബന്ധിച്ചു. ഇതിന് തയാറാകാതെ വന്നതോടെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ദിവസവും നിശ്ചിത ഉപഭോക്താക്കളുമായി കിടക്ക പങ്കിടണമെന്നും ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചു. ഇതിനുപുറമെ ഉപഭോക്താക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് വീഡിയോയില്‍ പകര്‍ത്താനും ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു

LEAVE A REPLY