വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും.തനിക്കതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ശശീന്ദ്രനും എന്‍സിപി നേതൃത്വും ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന്‍ രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അല്‍പ്പ സമയത്തിനകം തീരുമാനമെടുക്കുമെന്നാണ് വിവരം. ഡിജിപി ലോക്‌നാഥ് ബഹ്‌റയും ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം സംബന്ധിച്ച് ഇതുവരെ യാതോരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ഡിജിപി വ്യക്തമാക്കിയത്.