ജയലളിതയുടെ മരണം; അപ്പോളോ ആശുപത്രിയ്ക്ക് ബോംബ് ഭീഷണി

    ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയ്ക്ക് ബോംബു ഭീഷണി. ഫോണിലൂടെലാണ് ഭീഷണി എത്തിയത്. ആശുപത്രി ബോംബുവെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് ആശുപത്രി കനത്ത സുരക്ഷയിലാണ്.

    ടി.വി സീരിയല്‍ കണ്ടുകൊണ്ടിരിക്കെയാണ് ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതെന്നാണ് അവരെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. അടുത്തുണ്ടായിരുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത് അനുസരിച്ച് മറ്റ് ഡോക്ടര്‍മാര്‍ എത്തി സാധ്യമായതെല്ലാം ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    സെപ്റ്റംബര്‍ 22 നാണ് പനിയും നിര്‍ജലീകരണവും മൂലം ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് അവര്‍ ചികിത്സകളോട് നന്നായി സഹകരിച്ചിരുന്നുവെന്നും ഡോക്ടര്‍മാരും നഴ്‌സുമാരും പറയുന്നു. ഒരിക്കല്‍ പോലും ആരോടും ദേഷ്യപ്പെട്ടിരുന്നില്ല. അസുഖം ഭേദമായിക്കഴിഞ്ഞാല്‍ എല്ലാവരും തന്റെ വസതിയില്‍ എത്തണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.