തമിഴകം നിശ്ചലം; നെഞ്ചുപൊട്ടുന്ന നോവിലും അന്നം മുടക്കാതെ ‘അമ്മ കാന്റീന്‍’

ചെന്നൈ : തമിഴകത്തിന്റെ ഹൃദയം ഭരിച്ച ജെ.ജയലളിതയുടെ വേര്‍പാട് നാടിനെയാകെ നിശ്ചലമാക്കി. ഇന്നലെ ഏതാനും തമിഴ് ചാനലുകളിലൂടെ അമ്മയുടെ മരണവാര്‍ത്ത എത്തിയപ്പോള്‍ തന്നെ കടകള്‍ക്കെല്ലാം പൂട്ടു വീണിരുന്നു. എന്നാല്‍, ഇന്നലെ രാത്രിയോടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ന് പുലര്‍ച്ചെ മുതല്‍ തമിഴ്‌നാട് നിശ്ചലമായിരുന്നു. സ്ത്രീ-പുരുഷ-പ്രായ ഭേദമെന്യേ എല്ലാവരുടെയും മുഖത്ത് ദുഖം നിഴലിച്ചിരുന്നു. ചിലര്‍ കരഞ്ഞു തളര്‍ന്നു. റോട്ടലുകള്‍ ഉള്‍പ്പെടെ കടകളൊന്നും തുറന്നില്ല.

എന്നാല്‍, അന്നം മുടക്കാതെ അമ്മ കാന്റീന്‍ തമിഴ്ജനതയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. സാധാരണക്കാര്‍ക്ക് ചുരുങ്ങിയ വിലയില്‍ ആഹാരം ലഭ്യമാക്കിയ അമ്മ കാന്റീന്‍ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്.