അമിതാധ്വാനത്തിലൂടെ യുവതലമുറയ്ക്കിടയിൽ മരണം കൂടുതൽ കാണുന്നതായി പഠനം

അമിതാധ്വാനത്തിലൂടെ മരണം എന്നർഥംവരുന്ന കരോഷി സിൻഡ്രോം എന്ന പ്രതിഭാസം അധ്വാനശീലരായ യുവതലമുറയ്ക്കിടയിൽ കൂടുതലായി കാണുന്നതായി പഠന റിപ്പോർട്ട്. ജപ്പാനിൽ ആഴ്ചയിൽ 40 മണിക്കൂർ സാധാരണ ജോലിക്കു പകരം 55 മണിക്കൂറിൽ കുടുതൽ കഠിനാധ്വാനം ചെയ്തവരിലാണ് ഈ പ്രതിഭാസം ഉണ്ടായത്. ഹാർട്ട് അറ്റാക്കുണ്ടാകാനുള്ള സാധ്യത 13 ശതമാനവും സ്ട്രോക്കുണ്ടാകാനുള്ള സാധ്യത 33
ശതമാനവും ഇവരിൽ കൂടുതലായി കണ്ടു. ഉറക്കക്കുറവ് അനുഭവിക്കുന്നവരിൽ താളംതെറ്റിയ ഹൃദയമിടിപ്പും കണ്ടു. ഈ അവസ്ഥയുണ്ടാകുന്നവരിൽ ഹൃദയസ്തംഭനവും മരണവും ഉണ്ടാകുന്നത് ഉടനടിയാണ്. കരോഷി സിൻഡ്രോം കലശലാകുമ്പോൾ ആത്മഹത്യാ പ്രവണതയും അധികരിക്കുന്നതായി റിപ്പോർട്ട് പറയുന്നു.