ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജനറിക് പേരുകള്‍ കുറിക്കണമെന്ന ഉത്തരവിനു വിലക്ക്

ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജനറിക് പേരുകള്‍ കുറിക്കണമെന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ഉത്തരവിനു വിലക്ക്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷനും കേന്ദ്രത്തിനെ സമീപിച്ചതിനു പിന്നാലെയാണു നടപടി. രാജ്യത്തു ‘ജനറിക് മരുന്നുകളുടെ’ ഗുണനിലവാര നിയന്ത്രണം കുറവാണെന്നും ഇത്തരം ഉത്തരവുകള്‍ രോഗികളെ അപകടത്തില്‍പ്പെടുത്തുമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ വാദം. ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ കുറിക്കണമെന്നു നിര്‍ബന്ധമാക്കിയത് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ, 2023 റജിസ്റ്റര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനല്‍ റെഗുലേഷന്‍സിലാണു. ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ 30 മുതല്‍ 80 ശതമാനം വരെ വിലക്കുറവ് ജനറിക് മരുന്നുകള്‍ക്കുള്ളതിനാല്‍ പുതിയ ഉത്തരവ് ആരോഗ്യസംരക്ഷണ ചെലവു കുറയ്ക്കുമെന്നായിരുന്നു റെഗുലേറ്ററി ബോഡിയുടെ വാദം.