കൊവിന്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കൊവിന്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം.140കോടി പൗരന്മാരുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ സംരക്ഷണവും, രാജ്യസുരക്ഷയും കേന്ദ്രസര്‍ക്കാര്‍ കാര്യമാക്കുന്നതേയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു. രാജ്യത്ത് വിവരചോര്‍ച്ച വലിയതോതില്‍ വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ അടക്കം ഉദ്ധരിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കൊവിന്‍ ഡാറ്റ ചോര്‍ച്ചയുണ്ടായി എന്നത് വ്യക്തമാണെന്നും, ഇന്ത്യക്കാരുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനഥെ പറഞ്ഞു. വിഷയത്തില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.