ജനനവും മരണവും സാക്ഷ്യപെടുത്താൻ ഇനി പ്രഥമാധ്യാപകരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാദ്ധ്യാപകരെയും ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ്. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്തലാണ് ചുമതല. ജനനവും മരണവും സാക്ഷ്യപെടുത്താൻ സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സർക്കാർ സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി 2009ൽ ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം.