ബലാത്സംഗ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്റെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിക്ക് കുടുക്ക് മുറുകുന്നു.

ബിനോയ്ക്ക് എതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരി പറഞ്ഞു. തന്റെ കൈവശം തെളിവുകള്‍ ഉണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി വ്യക്തമാക്കി.

സമൂഹത്തില്‍ ഉന്നതനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നത് വസ്തുനിഷ്ഠമായ കാര്യങ്ങളാണ്. തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണ്. നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും യുവതി അറിയിച്ചു.

അതേസമയം, ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം പി.ബി.അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഒരു വ്യക്തിക്കെതിരായ കേസായതിനാല്‍ പാര്‍ട്ടിക്കൊന്നും ചെയ്യാനില്ല. ആരോപണം തെറ്റെന്ന് തെളിയിക്കേണ്ടത് വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നും വൃന്ദ കാരാട്ട് ഡല്‍ഹിയില്‍ പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. വിശദാംശങ്ങള്‍ അറിയില്ലെന്നും വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അതെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു.

പാര്‍ട്ടിസെക്രട്ടറിയുടെ മകനെതിരെ പീഡനകേസ് വന്നതിനെ എങ്ങനെ വിശദീകരിക്കുമെന്ന ആലോചനയിലാണ് സിപിഎം