ടെലിമാർകെറ്റിംഗ് കമ്പനി നാപ്റ്റോളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് : തട്ടിപ്പിന് ഇരയായവരിൽ മലയാളികളും.

കോഴിക്കോട്: ടെലിമാര്‍ക്കറ്റിങ് കമ്പനിയായ നാപ്‌ടോളിന്റെ പേരില്‍ സാമ്പത്തികതട്ടിപ്പ്. ലക്ഷങ്ങളുടെ തട്ടിപ്പില്‍ മലയാളികള്‍ അടക്കമുള്ളവര്‍ക്കു പണം നഷ്ടമായി. വലിയ തുകയുടെ സമ്മാനകൂപ്പണുകള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.

തട്ടിപ്പിന് നാപ്‌ടോളില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് അധികം വൈകാതെ സമ്മാനം ലഭിച്ചു എന്നറിയിച്ചുകൊണ്ട് ഫോണ്‍കോള്‍ ലഭിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പോസ്റ്റല്‍ വഴി സമ്മാനകൂപ്പണും ലഭിക്കും.

ഈ കൂപ്പണ്‍ ചുരണ്ടിയാല്‍ ടാറ്റാ സഫാരി മുതല്‍ മാരുതി ഒമ്‌നി വരെയുള്ള സമ്മാനം ലഭിച്ചതായി കാണാം. കൂപ്പണില്‍ നല്‍കിയിട്ടുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ വിളിച്ചാല്‍ ഒരു മലയാളി ഫോണെടുക്കും.

വാഹനത്തിനു പകരം പണം നല്‍കാമെന്ന വാഗ്ദാനമാണ് പൊതുവില്‍ തട്ടിപ്പിനിരയായവര്‍ സ്വീകരിച്ചത്. ലഭിച്ച സമ്മാനത്തിന്റെ നികുതി എന്ന പേരില്‍ 12,800 രൂപ അടയ്ക്കാന്‍ അവര്‍ ആവശ്യപ്പെടും. പണമടച്ചാല്‍ ലക്ഷങ്ങള്‍ അക്കൗണ്ടിലെത്തുമെന്ന് ബോധ്യപ്പെടുത്താന്‍ തട്ടിപ്പിനിരയാകുന്ന വ്യക്തിയുടെ പേരില്‍ ലഭിക്കാന്‍ പോകുന്ന പണം രേഖപ്പെടുത്തിയ ചെക്കും റിസര്‍വ് ബാങ്കിന്റെ പേരിലുള്ള വ്യാജ കത്തും വാട്‌സാപ്പില്‍ അയക്കും.