തൃശൂർ ജില്ലയിൽ മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കൻ പോക്‌സ് എന്നീ പകർച്ച വ്യാധികൾ കൂടിവരുന്നതായി ജില്ല സർവൈലൻസ് ഓഫിസർ

തൃശൂർ ജില്ലയിൽ മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കൻ പോക്‌സ് എന്നീ പകർച്ച വ്യാധികൾ കൂടിവരുന്നതായി ജില്ല സർവൈലൻസ് ഓഫിസർ ഡോ. കെ.എൻ. സതീശ് വ്യക്തമാക്കി. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് 6 മലേറിയ കേസുകൾആണ്റിപ്പോർട്ട് ചെയ്തത്  എന്നാൽ ഈ വർഷം ഇതിനകം 13 കേസ് റിപ്പോർട്ട് ചെയ്തു. 2024ൽ  24 എലിപ്പനിയും രണ്ട് മരണവുമാണ് ഉണ്ടായത്. 2025ൽ ഇത് 20 കേസും അഞ്ച് മരണവുമായി. 2024ൽ 545 ചിക്കൻ പോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ വർഷം ഈ സമയത്തിനകം 700 കേസ്കൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞവർഷം 1061 മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് ഇത്തവണ 1308 കേസ് ആയി ഉയർന്നിട്ടുണ്ട്. ജില്ല ആസൂത്രണ സമിതി യോഗത്തിൽ വെച്ചായിരുന്നു ഈ കണക്കുകൾ അവതരിപ്പിച്ചത്.