പുകയില ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ആളുകളുടെ മരണനിരക്ക് ഗണ്യമായി കുറക്കാമെന്ന പഠന റിപ്പോർട്ടാണിപ്പോൾ ചർച്ചയായിരിക്കുന്നത്

പുകയില ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ആളുകളുടെ മരണനിരക്ക് ഗണ്യമായി കുറക്കാമെന്ന പഠന റിപ്പോർട്ടാണിപ്പോൾ ചർച്ചയായിരിക്കുന്നത്. ഇവ നിരോധിച്ചാൽ അർബുദം മൂലമുള്ള ദശലക്ഷക്കണക്കിന് മരണം തടയാനാകുമെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്. ലാൻസെറ്റ് പബ്ലിക് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2006-മുതൽ 2010 വരെയുള്ള കാലയളവിൽ ജനിച്ചവർ പുകവലിക്കുന്നത് തടഞ്ഞാൽ 185 രാജ്യങ്ങളിൽ നിന്നായി 2095 ഓടെ 1.2 മില്ല്യൺ ശ്വാസകോശാർബുദം മൂലമുള്ള മരണങ്ങൾ തടയാമെന്നാണ് പഠനം പറയുന്നത്. പുകവലിയുടെ നിരക്ക് 5% കുറച്ചാൽ 2050-ഓടെ പുരുഷൻമാരുടെ ആയുസ് ഒരു വർഷവും സ്ത്രീകളുടേത് 0.2 വർഷവും വർധിപ്പിക്കാനാകുമെന്നും പഠനം സൂചിപ്പിക്കുന്നു.