കേരളത്തില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്

കേരളത്തില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. പാട്ടവയലില്‍ തമിഴ്‌നാട് ആരോഗ്യ വിഭാഗം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കര്‍ശനമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് അതിര്‍ത്തി കടത്തിവിടുന്നത്. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ നല്‍കാനും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചതായാണ് പുറത്തു വരുന്ന വിവരം.