18 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് സിന്ധ്യ ബിജെപിയിൽ ചേർന്നു

കോൺഗ്രസിൽ നിന്ന് രാജി വെച്ച ജ്യോതിരാദിത്യ സിന്ധ്യ ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നഡ്ഡയിൽ നിന്ന് അംഗത്വം സ്വീകരിച്ച് തന്റെ രാഷ്ട്രീയത്തിലെ പ്രതിച്ഛായയ്ക്ക് പുതിയൊരു തുടക്കം കുറിച്ചു. ബിജെപി ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാരിനെതിരെ സിന്ധ്യ വിരൽ ചൂണ്ടിയിരുന്നു. യുവാക്കൾക്കും സർക്കാരിനും എതിരായി ഒന്നും ചെയ്യാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നാണ് സിന്ധ്യ കുറ്റപ്പെടുത്തിയത്.

ഇത്രയും കാലം ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ അല്ല ഇപ്പോൾ എന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കോൺഗ്രസ് സർക്കാരിന് കഴിഞ്ഞില്ല എന്നും സിന്ധ്യ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി മോദിയുടെ കൈയിൽ സുരക്ഷിതമാണെന്നും മോദിയും അമിത് ഷായും അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ച് തനിക്ക് ജനങ്ങളെ സേവിക്കാനുള്ള അവസരം തന്നതിൽ അവരോട് നന്ദിയുണ്ടെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.