ഇനി പാര്‍ട്ടിക്ക് മീതെ പത്മകുമാര്‍ അനങ്ങില്ല, അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങി എല്ലാ തെളിവുകളും പാര്‍ട്ടിയുടെ കൈകളില്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൂച്ച് വിലങ്ങിട്ട് പാര്‍ട്ടി. അധ്യാപക നിയമന അഴിമതി, അരവണയ്ക്ക് കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങി പത്മകുമാറിനെതിരെയുള്ള എല്ലാ തെളിവുകളും പാര്‍ട്ടിയുടെ കൈകളില്‍ എത്തിയിരിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കാര്യത്തിലും ഇനി പ്രസിഡന്റ് എ. പത്മകുമാര്‍ കാര്യമായി ഇടപെടില്ല. പ്രസിഡന്റിനെ കുടുക്കാനുള്ള സുപ്രധാന രേഖകള്‍ ബോര്‍ഡിലെ ഒരു ഉന്നതന്റെ കൈയിലാണുള്ളതെന്നും ഇവയില്‍ ചിലത് സി.പി.എം. നേതൃത്വത്തിനു െകെമാറിയിട്ടുണ്ടെന്നും ഇതോടെ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഇനി പ്രസിഡന്റ് കൈ കടത്തില്ലെന്നും ഉറപ്പായി.

ദേവസ്വം ബോര്‍ഡ് കോളേജിലെ അധ്യാപക നിയമനത്തിലെ വന്‍ അഴിമി, ശബരിമലയില്‍ അരവണ കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് തുടങ്ങി നിരവധി തെളിവുകളാണ് പത്മകുമാറിനെതിരെയുള്ളത്. ബോര്‍ഡിലെ ഉന്നതന്‍ തന്നെ ഇത് പാര്‍ട്ടി നേതൃത്വത്തിന് കൈമാറി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ഈ തെളിവുകള്‍ ഉടന്‍ പുറത്തുവിടില്ല.

എന്നാല്‍ ആരും രേഖകള്‍ നല്‍കിയിട്ടില്ലെന്നാണ് പാര്‍ട്ടി ഇപ്പോള്‍ പറയുന്നത്. താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് പത്മകുമാറും പറയുന്നു. ഇരമല്ലിക്കര എന്‍ജിനീയറിങ് കോളജ്, തലയോലപ്പറമ്പ് ഡി.ബി കോളജ് എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്. ഇക്കാര്യങ്ങള്‍ തെളിവുകള്‍ സഹിതം അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഒരു ദേവസ്വം ബോര്‍ഡംഗം മുഖേന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് സമര്‍പ്പിച്ചു. എന്നാല്‍, ബോര്‍ഡിലെതന്നെ ഒരു ഉദ്യോഗസ്ഥ മുഖേന ഇത് ഒതുക്കി.

പത്മകുമാര്‍ രാഷ്്രടീയ എതിരാളികളുമായി സമ്ബര്‍ക്കം പുലര്‍ത്തുവെന്ന സംശയം സി.പി.എം നേതാക്കള്‍ക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ കാലാവധി അവസാനിച്ചാല്‍ പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നു സ്ഥാനചലനം ഉറപ്പാണ്. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവന പാടില്ലെന്നു പത്മകുമാറിനു സി.പി.എം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.